Tue Dec 12, 2023 10:56 PM 1ST

Location  

Sign In

അങ്കമാലി - എരുമേലി ശബരിപ്പാത: കേന്ദ്ര നിലപാട്‌ തിരുത്തിക്കാൻ ബഹുജന പ്രക്ഷോഭം ആരംഭിക്കും: സിപിഐ എം

03 Jan 2025 21:21 IST

CN Remya

Share News :

കോട്ടയം: അങ്കമാലി - എരുമേലി ശബരി റെയിൽപ്പാതയോടുള്ള കേന്ദ്ര സർക്കാർ അവഗണന അവസാനിപ്പിച്ച്‌ പദ്ധതി യാഥാർഥ്യമാക്കണമെന്ന്‌ സിപിഐ എം കോട്ടയം ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര നിലപാട് തിരുത്തിക്കാനുള്ള ബഹുജന പ്രക്ഷോഭം ആരംഭിക്കാനും തീരുമാനിച്ചു. ഇതിൽ മുഴുവൻ ജനങ്ങളും അണിനിരക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അഭ്യർഥിച്ചു.  

പാതയുടെ തുടക്കം മുതൽ കാലടി വരെ ലൈൻ പൂർത്തിയാക്കി. ഇടയ്‌ക്ക്‌ പദ്ധതി ഉപേക്ഷിച്ചു. നിഷ്ഠൂരമായ അവഗണനയുടെ ഉദാഹരണമാണിത്‌. മറ്റ് ഒരു സംസ്ഥാനത്തിനും ഇല്ലാത്ത വിധം പകുതി തുക കേരളം വഹിക്കണമെന്ന് വിചിത്ര നിലപാടാണ് കേന്ദ്രത്തിനിപ്പോൾ. ഈ പാത നെടുമങ്ങാട് വഴി വിഴിഞ്ഞം വരെ നീട്ടാനായാൽ ബദൽ പാതയാകും. കേരളത്തിന്റെ അഭിമാനം ഉയർത്തിപ്പിടിക്കുന്ന തീർഥാടന കേന്ദ്രമാണ് ശബരിമല. മലയോര മേഖലയുടെ ഭാവിവികസനത്തിനും തീർഥാടനം കുറേകൂടി സുഗമവും സുരക്ഷിതവുമാക്കി മാറ്റാൻ ഉതകുന്നതുമാണ് പാത. 1997-ൽ അനുവദിക്കപ്പെട്ട പദ്ധതിയാണ്‌ കേന്ദ്രത്തിന്റെ അനങ്ങാപ്പാറ നയത്തിൽ കുരുങ്ങിയത്‌. 2016-ൽ സംസ്ഥാന സർക്കാരും റെയിൽവേ മന്ത്രാലയവും ധാരണാപത്രം ഒപ്പിട്ടതാണ്. മുഖ്യമന്ത്രിയും സംസ്ഥാനത്തെ റെയിൽവേ ചുമതലയുള്ള മന്ത്രിയും കേന്ദ്ര റെയിൽവേമന്ത്രിയെ കണ്ട് നിരവധി തവണ ചർച്ച നടത്തി. കത്തുകൾ നൽകി. ആവശ്യം ചെവിക്കൊള്ളാൻ കേന്ദ്രം തയ്യാറായില്ല. ഈ സാഹചര്യത്തിലാണ് ചെലവിന്റെ പകുതി സംസ്ഥാന സർക്കാർ വഹിക്കാമെന്നു തീരുമാനിച്ചത്. റെയിൽവേയുടെ

നിർദ്ദേശങ്ങൾക്കനുസരിച്ച് പദ്ധതിയുടെ 3421.17 കോടി രൂപയുടെ പുതുക്കിയ എസ്റ്റിമേറ്റ് സമർപ്പിച്ചു. കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഈ പാത യാഥാർഥ്യമാക്കാനാണ് കേരള സർക്കാർ ശ്രമിക്കുന്നത്. കേന്ദ്രത്തിന്റേത്‌ രാഷ്ട്രീയ പകപോക്കലാണ്. ഇതിനെതിരെ മുഴുവൻ ജനങ്ങളും അണിനിരക്കണം.

1956- ൽ കേരളത്തിലെ റെയിൽപ്പാതയുടെ ആകെ ദൈർഘ്യം 800 കിലോമീറ്ററിൽ താളെയായിരുന്നു. ഇപ്പോഴത് 1,800 കിലോമീറ്റർ അടുത്തുവരും. ഇതു തികച്ചും അപര്യാപ്തമാണ്. റെയിൽവേ വികസന കാര്യത്തിൽ അവഗണന കാട്ടുന്നു. പുതിയ പാതകളും പുതിയ ട്രെയിനുകളും പാതയിരട്ടിപ്പിക്കലും മെച്ചപ്പെട്ട കോച്ചുകളും അനുവദിക്കുന്നതിലും നിഷേധാത്മക സമീപനമാണ്‌. കെ റെയിൽ പദ്ധതിയോട് സ്വീകരിച്ച സമീപനം അവഗണനയുടെ പ്രകടമായ തെളിവാണെന്നും സമ്മേളനം പ്രമേയത്തിൽ പറഞ്ഞു.

Follow us on :

More in Related News