Tue Dec 12, 2023 10:56 PM 1ST
Location
Sign In
20 Jul 2025 19:32 IST
Share News :
കടുത്തുരുത്തി: (കുറുപ്പന്തറ) കുറുവിലങ്ങാട് - കല്ലറ റോഡിൽ യാഥാർഥ്യമാകുന്ന കുറുപ്പന്തറ റെയിൽവേ മേൽപ്പാലത്തിന്റെ നിർമ്മാണത്തിന് മുന്നോടിയായി റവന്യൂ വകുപ്പ് ഏറ്റെടുത്ത എല്ലാ സ്ഥലങ്ങളും ഭൂമിയുടെ മഹസർ തയ്യാറാക്കിയ രേഖകളും പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന് ജൂലൈ 21ന് കൈമാറുന്നതിനായുള്ള നടപടി സ്വീകരിച്ചതായി അഡ്വ. മോൻസ് ജോസഫ് എം എൽ എ അറിയിച്ചു.
കുറുപ്പന്തറ റെയിൽവേ മേൽപ്പാല നിർമാണത്തിനെതിരെ ഹൈക്കോടതിയിൽ നിലനിൽക്കുന്ന കേസ് തീർപ്പാക്കിയ സാഹചര്യത്തിൽ മേൽപ്പാലത്തിനുവേണ്ടി ഭൂമി വിട്ടുനൽകിയ എല്ലാവർക്കും സർക്കാർ നിശ്ചയിച്ച ഫണ്ട് ഇതിനോടകം കൈമാറുകയുണ്ടായി. ഇതേതുടർന്ന് 2 (എ) നമ്പർ - 4 എന്നീ നോട്ടീസുകൾ ബന്ധപ്പെട്ടവർക്ക് റവന്യൂ വകുപ്പ് നൽകുകയുണ്ടായി. ഇതിനെതുടർന്ന് അഡ്വ. മോൻസ് ജോസഫ് എം എൽ എയുടെ അദ്ധ്യക്ഷതയിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് റെയിൽവേ മേൽപ്പാലം നിർമാണ പദ്ധതി ടെൻഡർ ചെയ്യുന്നതിന് മുന്നോടിയായി സ്ഥലവും രേഖകളും കൈമാറുവാൻ തീരുമാനിച്ചിരിക്കുകയാണ്. 21ന് രാവിലെ 10 മണിക്ക് കുറുപ്പന്തറ ഭാഗത്തുനിന്നും കല്ലറ ഭാഗത്തേക്ക് നേരിട്ട് എല്ലാ സ്ഥലങ്ങളും പരിശോധിച്ച് റവന്യൂ വകുപ്പിന്റെ കൈവശമുള്ള എല്ലാ രേഖകളും റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ അധികൃതർക്ക് കൈമാറുന്നതിനാണ് തീരുമാനിച്ചിട്ടുള്ളതെന്ന് മോൻസ് ജോസഫ് എം എൽ എ വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.