Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പീരുമേട്ടിൽ വനം വകുപ്പിന് നിരവധി ഓഫിസുകൾ നാട്ടുകാർക്ക് പ്രയോജനമുള്ളത് ഒന്നു പോലുമില്ല

11 Feb 2025 21:59 IST

PEERMADE NEWS

Share News :



പീരുമേട്: പീരുമേട് പഞ്ചായത്തിൽ എവിടെ തിരിഞ്ഞാലും വനം വകുപ്പ് ഓഫിസുകൾ എന്നാൽ വന്യമൃഗശല്യമുണ്ടായാൽ ഇവർക്കാർക്കും ഉത്തരവാദിത്വമില്ല. പെരിയാർ ടൈഗർ ഡി എഫ് ഒ ഓഫിസ് പീരുമേട് സിവിൽ സ്റ്റേഷൻ റോഡിലാണ്. തേക്കടി കടുവ സംരക്ഷണ കേന്ദ്രവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. അഴുത റേഞ്ച് ഓഫിസ് ഇവർക്ക് വനസംരക്ഷണമാണ് മുഖ്യ ജോലി. ആശുപത്രി കവലയിലുള്ള ആർ.ആർ.ടി ഓഫിസ് ശബരിമല, സത്രം മേഖലയിൽ പ്രവർത്തിക്കാൻ വേണ്ടിയുള്ളതാണ്. കുട്ടിക്കാനം വയർലസ് സ്റ്റേഷൻ, ഗസ്റ്റ് ഹൗസ് മുതിർന്ന ഉദ്യേഗസ്ഥർക്കും കൂട്ടാളികൾക്കും ഒഴിവുകാല വിനോദങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നു. മുറിഞ്ഞപുഴ ഡപ്യുട്ടി റേഞ്ച് ഓഫിസ് ഏതു മേലി ഡിവിഷനു കീഴിലാണ്. വളഞ്ഞാങ്കാനത്ത് പുതിയ ഒരു കെട്ടിടം പണിതീർത്തിട്ടുണ്ട്. എന്തിന് വേണ്ടിയാണന്ന് വനം വകുപ്പ് ജീവനക്കാർക്കുപോലുമറിയില്ല. വിനോദ സഞ്ചരികളുടെ ഇടത്താവളമായിരുന്ന തട്ടാത്തിക്കാനം പൈൻ കാട്ടിൽ പ്രവേശനഫീസും കൂടാതെ കെട്ടിടവും നിർമിച്ചിട്ടുണ്ട്. എന്നാൽ പീരുമേട്ടിൽ വന്യമൃഗശല്യമുണ്ടായാൽ കോട്ടയം ഡി എഫ്.ഒയുടെ അനുമതിയോടെ എരുമേലി റേഞ്ച് ഓഫിസർ കനിയണം. ഇടുക്കിയിൽ ഡി.എഫ്.ഒ ഓഫിസും അനുബന്ധ സ്ഥാപനങ്ങളും ഉണ്ടാകണം. വനം വകുപ്പ് മന്ത്രിയുടെയും കോട്ടയം ഡി.എഫ്ഒയുടെയും പിടി വാശിയാണ് പീരുമേട്ടിൽ ഒരു മുഴുവൻ സമയ ആർ. ആർ.ടി ടീം ഇല്ലാത്തതിന് കാരണം. 2024ലെ വന ദിനത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തിയ യോഗത്തിൽ 12 പേർ അടങ്ങുന്ന ഒരു ആർ. ആർ.ടി ഓഫിസ് പ്രവർത്തനം തുടങ്ങുമെന്ന്മന്ത്രി ഉറപ്പു നൽകിയതാണ് എന്നാൽ ഒന്നും സംഭവിച്ചില്ല.

പീരുമേട് താലൂക്കിൽ 73 സർക്കാർ ക്വാർട്ടേഴ്സുകളും ഓഫിസുകളാണ് കാട് പിടിച്ച് നശിച്ചു കിടക്കുന്നത്. മന്ത്രി തല തീരുമാനമെടുത്ത് ഇവ കൈമാറി വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.

Follow us on :

More in Related News