Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 14:30 IST
Share News :
പാലക്കാട് : ട്രയിനിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം സ്വദേശികളിൽ നിന്ന് പണം തട്ടി എട്ടംഗ കവർച്ചാ സംഘം. മലപ്പുറം കുറ്റിപ്പുറം സ്വദേശി അബൂബക്കർ (40), പള്ളിപ്പുറം സ്വദേശി ബദറുദ്ദീൻ (33) എന്നിവരെയാണ് സംഘം കബളിപ്പിച്ചത്. 25 ലക്ഷം രൂപയാണ് ഇരുവരില്‍നിന്നും തട്ടിയെടുത്തത്. ഇവർ വാളയാർ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി.
സംഭവത്തില്‍ നാലുപേരെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തുവരികയാണ്.
കോയമ്പത്തൂരിൽ നിന്ന് സ്വർണം ഉരുക്കി മടങ്ങുകയായിരുന്നുവെന്നാണ് ഇരുവരും പോലീസിനോട് പറഞ്ഞത്.
കോയമ്പത്തൂരിൽ നിന്ന് കണ്ണൂരിലേക്ക് പോയ ട്രയിനിൻ കഞ്ചിക്കോട് വെച്ച് തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നു മണിയോടെയായിരുന്നു സംഭവം.
വാളയാറെത്തിയപ്പോള്‍ അഞ്ചംഗസംഘം തീവണ്ടിയില്‍ ഇരുവരും ഇരിക്കുന്ന ഭാഗത്തെത്തുകയും പോലീസാണെന്ന് പറയുകയും ചെയ്തു. പണം കടത്തിയതാണെന്ന് മനസ്സിലായെന്നും സ്റ്റേഷനില്‍ കൊണ്ടുപോയി ചോദ്യം ചെയ്യേണ്ടതുണ്ടെന്നും പറഞ്ഞ് ഇരുവരെയും ഭീഷണിപ്പെടുത്തി. ഇവരുടെ പക്കലുണ്ടായിരുന്ന ബാഗും കൈവശപ്പെടുത്തി. കാക്കി പാന്റ്സ് ധരിച്ചിരുന്നതിനാല്‍ പോലീസാണെന്ന് വിശ്വസിച്ചെന്ന് അബൂബക്കറും ബദറുദ്ദീനും പോലീസിനോട് പറഞ്ഞു.
റെയില്‍വേ സ്റ്റേഷന് പുറത്ത് നിർത്തിയിട്ടിരുന്ന കാറില്‍ ഡ്രൈവറും തൊട്ടടുത്ത് രണ്ടു ബൈക്കുകളിലായി ഓരോരുത്തരും ഇവരെ കാത്തിരിപ്പുണ്ടായിരുന്നു. ഇരുവരെയും കാറില്‍ കയറ്റി എട്ടംഗസംഘം പോയത് കഞ്ചിക്കോട്ടേക്കാണ്. അഹല്യ റോഡില്‍ കനാല്‍ പിരിവിന് അടുത്തെത്തിയപ്പോള്‍ തങ്ങളെ പുറത്താക്കി പണവുമായി സംഘം മുങ്ങിയെന്നും ഇവർ പോലീസിനോട് പറഞ്ഞു. അബൂബക്കറിന്റെ ബാഗില്‍ ഏഴുലക്ഷം രൂപയും ബദറുദ്ദീന്റെ ബാഗില്‍ 18 ലക്ഷം രൂപയുമാണുണ്ടായിരുന്നത്. സംഭവത്തില്‍ മറ്റു പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കി.
Follow us on :
More in Related News
Please select your location.