Wed Jun 11, 2025 11:30 AM 1ST
Location
Sign In
21 Jan 2025 18:22 IST
Share News :
തിരുവനന്തപുരം : സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിൽ സജ്ജമാക്കിയ മുന്നറിയിപ്പ് സംവിധാനമായ 'കവചം' നിലവിൽ വന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 91 സൈറണുകളാണ് അത്യാഹിത സാഹചര്യങ്ങളിലുള്ള മുന്നറിയിപ്പ് കവചമായി പ്രവർത്തിക്കുക. കേരള വാർണിംഗ്‌സ് ക്രൈസിസ് ആന്‍റ് ഹസാർഡ്‌സ് മാനേജ്‌മെന്‍റ് സിസ്റ്റം (KaWaCHaM) എന്നാണ് ഈ പദ്ധതിയുടെ പേര്. കേന്ദ്ര കാലാവസ്ഥാ വകുപ്പ്, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, സെൻട്രൽ വാട്ടർ കമ്മീഷൻ തുടങ്ങിയ എജൻസികൾ പുറപ്പെടുവിക്കുന്ന അതിതീവ്ര ദുരന്ത മുന്നറിയിപ്പുകൾ പൊതുജനത്തെ അറിയിക്കാനാണ് ഈ സൈറൺ സംവിധാനം തയ്യാറാക്കിയിരിക്കുന്നത്. വൈകുന്നേരം അഞ്ച് മണിക്ക് തലസ്ഥാനത്തെ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ കാര്യാലയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതി ഉദ്ഘാടനം ചെയ്തു.
രാജ്യത്തെ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ സംരഭമാണ് ഇതെന്നും, 126 സ്ഥലങ്ങളിൽ സൈറണുകൾ സ്ഥാപിക്കാനാണ് ലക്ഷ്യം. അതില്‍ രണ്ട് ഘട്ടങ്ങളിലെ പരീക്ഷണം അടക്കം കഴിഞ്ഞ 91 സൈറണുകളാണ് പ്രവര്‍ത്തനം തുടങ്ങിയത്. കൂടുതല്‍ സൈറണുകൾ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ഒരു വ്യാഴവെട്ടകാലത്തില്‍ പത്ത് വലിയ ദുരന്തങ്ങള്‍ക്ക് നാം സാക്ഷിയായെന്നും അതിവേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനവും മുന്നറിയിപ്പും ആവശ്യമാണെന്നും ഇതിന്റെ ഭാഗമായി തദ്ദേശ തല അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിച്ചു അതിന്റെ തുടര്‍ച്ചയാണ് കേരളത്തിന്റെ ദുരന്തസാധ്യത മുന്നറിയിപ്പ് സംവിധാനമായ കവചമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കവചത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദുരന്തത്തിന്റെ ആഘാതം ചെറുക്കുന്നതിനും ലഘൂകരിക്കുന്നതിനുമുള്ള നടപടികളാണ് ഉണ്ടാകേണ്ടത്. പൊതു ജനങ്ങള്‍ക്കും രക്ഷാപ്രവര്‍ത്തകര്‍ക്കും ആവശ്യമായ മുന്നറിയിപ്പ് നല്‍കും. അത്യാതുനികമായ മുന്നറിയിപ്പ് സംവിധാനമാണ് കവചം. രാജ്യത്ത് തന്നെ ഇത് ആദ്യമായാണ് ഇത്തരം സംവിധാനം. സൈറണ്‍ വഴി തല്‍സമയം മുന്നറിയിപ്പുകള്‍ അറിയിക്കാന്‍ കഴിയും. കേരളത്തിലെ ദുരന്ത സാധ്യത മേഖല സ്ഥലങ്ങളില്‍ ഇനിയും കവചം സ്ഥാപിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകളുള്‍ ഉണ്ട്. അപകട സാധ്യത വേഗത്തില്‍ കൈമാറാന്‍ കഴിയും. ജനങ്ങള്‍ക്ക് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടാന്‍ കഴിയും. ദുരന്ത നിവാരണ പ്രതികരണ സംവിധാനങ്ങള്‍ ശരിയായ രീതിയില്‍ പരിപാലിക്കേണ്ടതുണ്ട്. ഇത്തരം സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ജനങ്ങള്‍ മുന്നറിയിപ്പു അവണിക്കരുത്. മുന്നറിയിപ്പുകള്‍ കൃത്യതയാര്‍ജിക്കാന്‍ ശാസ്ത്രം ഇനിയും വളരേണ്ടതുണ്ട്. സുരക്ഷാ ശീലം പൊതുബോധമാക്കണം. ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ സംവിധാനങ്ങളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം വര്‍ധിപ്പിക്കാനുള്ള ക്യാമ്പയിനുകള്‍ മാധ്യമങ്ങളും പൊതുപ്രവര്‍ത്തകരും ഏറ്റെടുക്കണമെന്നും മുന്നറിയിപ്പ് സംവിധാനത്തെ ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.