Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Feb 2025 21:57 IST
Share News :
പീരുമേട് :
ഇക്കോ ടൂറിസത്തിന്റെ ഭാഗമായി പീരുമേട് തട്ടാത്തിക്കാനം പൈൻ കാട്ടിലേക്ക് സഞ്ചാരികളെ പ്രവേശിപ്പിക്കുന്നത് മതിയായ സുരക്ഷ ഉറപ്പാക്കാതെ.
തേക്കടി മൂന്നാർ സന്ദർശിക്കാൻ പോകുന്ന വിനോദ സഞ്ചാരികൾക്ക് ഇടത്താവളമായി പ്രവർത്തിച്ചുവരികയായിരുന്നു പൈൻ കാട്. എന്നാൽ ഇവിടെ വനം വകുപ്പ് പൈൻ മരങ്ങൾ വെട്ടിക്കളഞ്ഞ് ഒരു ഇക്കോ ഷോപ്പ് ആരംഭിച്ചിട്ടുണ്ട് .കൂടാതെ മുമ്പ് സൗജന്യമായി സഞ്ചാരികൾക്ക് കയറാവുന്ന പൈൻ കാട്ടിൽ ഇപ്പോൾ ആളൊന്നിന് 30 രൂപയും വീഡിയോ ഫോട്ടോ എടുക്കണം എന്നുണ്ടെങ്കിൽ 100 രൂപയും നൽകണം .എന്നാൽ ഈ പൈൻ കാട്ടിലൂടെയാണ് കാട്ടാനകൾ ഇറങ്ങി തട്ടാത്തിക്കാനം ഭാഗത്തുള്ള ആളുകളുടെ കൃഷി നശിപ്പിക്കുന്നത് .
കഴിഞ്ഞമാസം മരിയ ഗിരി സ്കൂളിലെ കുട്ടികളുടെ മുമ്പിലേക്ക് കാട്ടാന വന്നതും ഈ പൈൻ കാട് ഭാഗത്തുനിന്നാണ്. എന്നാൽ മതിയായ സുരക്ഷ ഉറപ്പുവരുത്താതെ സഞ്ചാരികളെ യഥേഷ്ടം പൈൻ കാട്ടിലേക്ക് കയറ്റിവിടുന്നത് വലിയ ആപത്ത് വിളിച്ചുവരുത്തും. ചുറ്റും ഫെൻസിങ് സ്ഥാപിക്കുകയും വനിത വനം വകുപ്പ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരെ നിയമിക്കുകയും ചെയ്യണമെന്ന് ആവശ്യം ഉയർന്നു. കൂടാതെ അമിതമായി സഞ്ചാരികളുടെ കയ്യിൽ നിന്ന് വാങ്ങുന്ന തുകയിൽ വൻ ഇളവ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Follow us on :
More in Related News
Please select your location.